ഹംദദും മജ്ദും തമാമേ
ശോഭയിൽ ലങ്കിടും ത്വബീബേ...
പ്രണയനീരുതിർന്ന മഴയിലെ മണ്ണറിഞൊരാർദ്ര രാഗമേ... - 2
അശകൊത്ത ഗസലിൻ ധ്വനിദഫ് മൂളും മദ്ഹ് കോർത്തു മനമിൽ ചേർത്ത് മഹിത മുത്തിൽ ചേരണം...
അകതാരിൽ ഇഖിൻ ചന്തം ചിന്തുമഴകിൽ ലങ്കി ഇശലിൻ ശീലു മൂളി അരികിൽ കുളിരായണയണം...
കണ്ണിമ ചിമ്മാതാ വദനം കണ്ട്.. വജ്ഹില്ലലിഞ്ഞു
ഇശ്ഖിൻ... മധു നുകരണം, മധു നുകരണം
കാതമകലെ കാലമിരുളിൽ കാവലായ് വന്ന നൂറേ.. കാണുവാനായ് കൺകൾ തേടി കാമിലാം നബിയരെ...(2)
ഇഖിന്നാഴിയിലായെൻ പ്രണയ നൗകയിൽ..
നിലാവുദി വദന കാന്തി കണ്ടുണരണം...
കനവിൽ കസവുമുക്കി മനമിൽ വന്നു ചേർന്നാ പുണ്ണ്യ
റൗള കാണണം ...പുണ്ണ്യ റൗള കാണണം
മുഹബ്ബതിൻ ചേലിൽ വന്നു പാരിലാകെ പെയ്തിറങ്ങി
ആദര ശൗഖിൽ ചേർത്ത മീമ് നാമമേ...
ഒളിമിന്നും ജോറിലന്ന് ആഷിച്ചൊരാശാപൂവ് വിരിഞ്ഞെന്ന്
ആശ്രിതർക് പൂങ്കാവരേ....
ഉമ്മത്തിൻ ജീവനായുത്തമ ധീരർ
അതിശയ സ്നേഹം 'കാട്ടിത്തന്നവർ
കൊതിനിറയും ഇഖിൻ തീരത്തായ്.. അജബൊഴുകും മദീന ഓരത്തായി..
കാണണമെൻ കനവിൻ നേരത്തായ്... സ്മൃതിനിറയും മുത്തിൻ പൂമുഖം
സാദരമെൻ മുത്തിൻ ചാരേ
ഹഖായ മാർഗ്ഗമിലി്ക്കാലെ - 2 ചേർത്തിടാമോ... മൗത് സക്കറാത്തിൻ ഹാലിലെങ്കിലുമാ പൂമുഖമൊന്ന് കണ്ണിൽ തെളിഞ്ഞിടുമോ..(പൂമുഖമൊന്ന്)
ഖബ്റിന്നിരുൾ കൂട്ടിൽ കേണിടും നേരം കാവലായ്കരം നൽകിടുമോ... അഭയമായ് വന്നൊന്ന്
തഴുകിടാമോ..
ദാഹമാൽ ദേഹം വലഞ്ഞിടുമാ നാൾ
കൗസറാൽ കനിയുകില്ലെൻ
ഹൈറാം നിധീ..